Friday 1 January 2016

മണ്ണാങ്കട്ടയും കരിയിലയും.

'മണ്ണാങ്കട്ടയും കരിയിലയും കൂടി ഒരിക്കല്‍ കാശിക്കു പോയി......'
ചെറുപ്പകാലത്ത് കേട്ട ഈ ഗുണപാഠകഥ തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. യാത്രയ്ക്കിടയില്‍ മഴ വന്നപ്പോള്‍ മണ്ണാങ്കട്ട അലിഞ്ഞു പോകാതെ കരിയില അതിന്‍റെ പുറത്ത് കയറിയിരുന്നും കാറ്റ് വന്നപ്പോള്‍ കരിയില പറന്നു പോകാതെ മണ്ണാങ്കട്ട കരിയിലയുടെ പുറത്ത് കയറിയിരുന്നും പരസ്പ്പരം സംരക്ഷിച്ചു. സുഹൃത്ത്ബന്ധങ്ങളില്‍ പ്രത്യേകിച്ച് ദാമ്പത്യബന്ധങ്ങളില്‍ ഏറെ ഗുണപാഠം നിറഞ്ഞ ഒരു അതിമനോഹരകഥ. ഒരുപക്ഷെ ആരാവും ഇതാദ്യം പറഞ്ഞിട്ടുണ്ടാവുക...? മലയാള സാഹിത്യ തറവാട്ടില്‍ ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്ന ഒട്ടനവധി ഗുണപാഠകഥകളില്‍ ഒന്ന്.
ഇത്തരം കഥകള്‍ പറഞ്ഞു വച്ച മഹാ സാഹിത്യകാരന്മാര്‍ക്ക് മുന്‍പില്‍ ശിരസ്സ്‌ നമിക്കുന്നു. ഒപ്പം നല്ല സുഹൃത്ത്ബന്ധങ്ങളും ദാമ്പത്യബന്ധങ്ങളും കാത്തു സൂക്ഷിക്കുന്നവര്‍ക്കായി പുതുവത്സരാശംസകളും നേരട്ടെ. ഹാപ്പി 2016..!!

No comments:

Post a Comment